ഹാന്റവൈറസ് ബാധമൂലം ചൈനയില്‍ ഒരു മരണം

ബീജിങ്: ചൈനയിലെ യുന്നനിൽ ഒരാൾ മരിക്കാനിടയായത് ഹാന്റവൈറസ് ബാധ മൂലമാണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾക്കൊപ്പം യാത്ര ചെയ്ത മുപ്പതിലധികം ആളുകളിൽ ഹാന്റവൈറസ് ബാധ സംശയിച്ചതിനെ തുടർന്ന് ഇവരേയും പരിശോധനയ്ക്ക് വിധേയരാക്കി.
കൊറോണവൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ പുതിയ വൈറസ്ബാധ സ്ഥിരീകരിച്ചത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നോവൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഠിനപരിശ്രമം നടത്തുന്നതിനിടെ ഹാന്റവൈറസ് കാരണമുണ്ടായ മരണം ജനങ്ങളുടെ പരിഭ്രമം വർധിപ്പിച്ചിരിക്കുകയാണ്. ഗൂഗിളിൽ ആളുകൾ ചൊവ്വാഴ്ച ഏറ്റവുമധികം തിരഞ്ഞത് ഹാന്റവൈറസായിരുന്നു, കൂടാതെ ട്വിറ്ററിൽ ട്രെൻഡിങ്ങും.
എലികളിൽ നിന്നാണ് ഹാന്റവൈറസ് ബാധയുണ്ടാകുന്നത്. മറ്റ് വൈറസുകളെ പോലെ ജീവൻ അപകടത്തിലാക്കുമെങ്കിലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യത ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും നോവൽ കൊറോണ വൈറസിനെ പോലെ ഇവയ്ക്ക് ജനിതകമാറ്റം വരുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
1978 ൽ ദക്ഷിണകൊറിയയിൽ തിരിച്ചറിഞ്ഞ വൈറസിന് 1981 ലാണ് ഹാൻഡ വൈറസെന്ന പേര് നൽകിയത്. ഹാന്റവൈറസ് മനുഷ്യരിൽ രണ്ടു തരത്തിലുളള രോഗാവസ്ഥയാണ് ഉണ്ടാക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്- ഹാന്റവൈറസ് പൾമണറി സിൻഡ്രോം(HPS) ഹെമറേജിക് ഫീവർ വിത് റീനൽ സിൻഡ്രോം(HFRS) എന്നിവ. ഇതിൽ എച്ച്.പി.എസ്. വടക്ക്-തെക്ക് അമേരിക്കയിലും എച്ച്.എഫ്.ആർ.എസ്. യൂറോപ്പിലും ഏഷ്യയിലുമാണ് കണ്ടെത്തിയത്.
എലികളിൽ നിന്നാണ് പകരുന്നത്. വൈസറസ്ബാധയുള്ള എലികളുടെ മൂത്രം, കാഷ്ഠം, അല്ലെങ്കിൽ അവ ഭക്ഷിക്കാനോ സ്പർശിക്കാനോ ഇടയായ ഭക്ഷണം, കടിയേൽക്കുന്നത് എന്നിവയെല്ലാം രോഗം മനുഷ്യരിലേക്കെത്തുന്നതിന് കാരണമാവും. എലികളിൽ നിന്ന് മറ്റു മൃഗങ്ങളിലേക്കും ഹാൻഡവൈറസ് പകരാം.

Comments

Popular posts from this blog

Hantaviridae

Learn About Hantavirus Pulmonary Syndrome

After Coronavirus, Orthohantavirus or Hantaviruses appears in China, One man died due to Orthohantavirus.